വേനല്‍ അതിന്റെ പാരമ്യത്തിലെത്തി..
ജീവജാലങ്ങള്‍ വെള്ളത്തിനായി നാല് പാടും അലഞ്ഞു.
പുഴവക്കത്തെ വാകമരത്തില്‍ നിന്നും അവസാനത്തെ
ഇലയും പൊഴിഞ്ഞപ്പോള്‍ ഗ്രാമമുഖ്യന്‍ പറഞ്ഞു.
“നാളെ എല്ലാരും മൈതാനത്ത് വരിക.
നമുക്ക് മഴയ്ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം.”
പിറ്റേ ദിവസം പ്രാര്‍ഥനയ്ക്കായി വന്നവരുടെ കയ്യില്‍
കുട കാണാഞ്ഞ ഗ്രാമമുഖ്യന്‍ പ്രാര്‍ത്ഥനാ പന്തലിന്റെ.
പിന്നിലുള്ള വഴിയിലൂടെ ഓടി രക്ഷപ്പെട്ടു.